Saturday, July 23, 2011

മുരടിച്ച മനുഷ്യ മനസ്സുകള്‍

നമ്മുടെ സംസ്ക്കാരവും അതിന്‍റെ തത്വശാസ്ത്രങ്ങളും ഇന്നെവിടെ പോയി....
പുരുഷന്‍ സ്ത്രീയെ പ്രാപിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ അവന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായി കാണുന്നത് എന്തുക്കൊണ്ട്?
സ്ത്രീകളും വഞ്ചനയുടെ കാര്യത്തില്‍ ഒട്ടും മോശമല്ല ഭര്‍ത്താവു ജോലിക്ക് പോയാല്‍ കാമുകനുമായി സല്ലപിക്കാനും ഐസ് ക്രീം പാര്‍ലറുകളിലും, കടലോരങ്ങളിലും സിനിമ തിയെറ്ററുകളിലുമായി ജീവിതം ആസ്വദിക്കുന്നവര്‍.
മനുഷ്യവര്‍ഗത്തിലെ ഉന്നതരെന്നു സ്വയം വിശേഷിപ്പിക്കുന്ന പുരുഷ വര്‍ഗം ഇന്ന് അധപതനതിന്‍റെ വക്കില്‍ ആയതെങ്ങനെ...
സ്വന്തം അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത വിധം തരം താണ് പോയ സ്ഥിതിവിശേഷമുണ്ടായിരിക്കുന്നു നമ്മുടെ കൊച്ചു കേരളത്തിലും. ദൈവത്തിന്റെ സ്വന്തം നാടിന്നു ചെകുത്താന്‍റെയും കള്ളുകച്ചവടക്കാരന്റെയും വാണിഭക്കാരുടെയും സ്വന്തം നാടായി തീര്‍ന്നിരിക്കുന്നു.
വഞ്ചിക്കപ്പെടുന്ന പുരുഷന്മാരുടെ കാര്യവും ഇന്ന് ഒരു സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു. മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യന്‍ ഇന്ന് മൃഗങ്ങളേക്കാള്‍ ഹീനമായ പ്രവൃത്തികളാണ് ചെയ്യുന്നത്.
കാലത്തിനോത്തു കോലം തുള്ളുമ്പോള്‍ സ്വന്തം ഭാര്യയെയും ഭര്‍ത്താവിനെയും മക്കളെയും മാതാ പിതാക്കളെയും മനുഷ്യന്‍ അവഗണിക്കുകയാണോ?
"കേരളം ഭ്രാന്താലയം" എന്ന് പാടിയ കവിയുടെ വാക്കുകള്‍ ഇന്ന് അപ്രസക്തമായിരികുന്നു.
അച്ഛന്‍ മകളുടെ ശരീരത്തിന് വില പറയുക....
പ്രാണന് തുല്യം സ്നേഹിച്ച കാമുകിയെ വില്‍ക്കുക..
ഭീകരമായ ഒരവസ്തയിലെക്കാണ് നമ്മള്‍ ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്...
ഇങ്ങനെ പോയാല്‍ നമ്മുടെ ഭാവി തലമുറകളുടെ സ്ഥിതിവിശേഷം എന്തായിരിക്കുമെന്ന് സ്വയം ആലോചിച്ചു നോക്കിയിട്ടുണ്ടോ?
മുംബൈയിലെ ചുവന്ന തെരുവില്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്‍ക്കുന്ന എത്രയോ സ്ത്രീകള്‍. അവിടെ മാത്രമല്ല ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ വില്‍പ്പന ചരക്കുകള്‍ ആകുമ്പോള്‍...

നമ്മളോട് തന്നെ അവത്ഞ്ഞ തോന്നി പോകുന്ന നിമിഷങ്ങള്‍...
കാലം കടന്നു പോകുമ്പോള്‍ മനുഷ്യര്‍ സദാചാര മൂല്യങ്ങളെ സ്വന്തം കാല്‍കീഴിലിട്ടു ചവുട്ടി മെതിച്ചു നടന്നകലുമ്പോള്‍....
ജാതിയുടെയും, മതത്തിന്‍റെയും വര്‍ണ്ണ വിവേചനത്തിന്റെയും അതിര്‍വരമ്പുകള്‍ കെട്ടിയുണ്ടാക്കി അതില്‍ വസിക്കുന്ന മൂടനായ മനുഷ്യാ നീ ഒന്നോര്‍ക്കുക മതങ്ങള്‍ മനുഷ്യനെ തമ്മില്‍ തല്ലാന്‍ പഠിപ്പിക്കുന്നില്ല എന്നാ സത്യം മനസിലാക്കുക.. മതങ്ങള്‍ നമ്മെ പടിപ്പിച്ചത് വാളും കുന്തവും നാടന്‍ ബോംബും എടുത്തു സ്വന്തം സഹോദരനെ വെട്ടിക്കൊല്ലാന്‍ അല്ല മരിച്ചു മനുഷ്യരില്‍ മനുഷ്യത്വവും, സമാധാനവും, കൂട്ടായ്മയും മനുഷ്യരില്‍ ഉണ്ടാകാന്‍ വേണ്ടിയാണു..
ഇതൊരു ഒര്മാപെടുതല്‍ മാത്രം എല്ലാവര്ക്കും അറിയുന്ന എന്നാല്‍ എല്ലാവരും സ്വന്തം മനസാക്ഷിയുടെ കോടതിയില്‍ വിധി പറയാന്‍ മാറ്റി വച്ചിരിക്കുന്ന ഒരു നഗ്ന സത്യം.

Thursday, July 21, 2011

ആത്മ സമര്‍പ്പണം

എന്‍റെ മനസ്സാകുന്ന ഗര്‍ഭ പാത്രത്തില്‍ ജനിച്ച കുറെ വാക്കുകള്‍, ഒരു പരിചരണവും ഇല്ലാതെ മുലപ്പാല്‍ പോലും ഊട്ടാതെ ഹൃദയമാകുന്ന കളിത്തൊട്ടിലില്‍ കൈകാലിട്ടടിച്ചു, വളര്‍ന്നു വലുതായി
വാക്യങ്ങളും വാചകങ്ങളും ആയി രൂപാന്തരപ്പെട്ട് എന്‍റെ തൂലികത്തുമ്പില്‍ നിന്നും ഇവിടെ ഈ സൌഹൃദത്തിന്‍റെ മേച്ചില്‍പ്പുറത്ത് വിഹരിക്കുവനായി വരുമ്പോള്‍, അവരെ സസ്നേഹം സ്വീകരിച്ച എന്‍റെ എല്ലാ നല്ല സുഹൃത്തുക്കളോടും ഞാന്‍ നന്ദി പറയുന്നു.
നിങ്ങള്‍ എനിക്ക് നല്‍കിയ പ്രോത്സാഹനങ്ങളും, അഭിനന്ദനങ്ങളും എനിക്ക് ലഭിച്ച എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്ക്കരങ്ങളായി എന്‍റെ മനസ്സിന്‍റെ സ്വീകരണമുറിയിലെ ചില്ലുകൂടില്‍ ഇരുന്നെന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ നിങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിന്റെ കരഘോഷം എന്‍റെ മനസ്സില്‍ മുഴങ്ങികൊണ്ടിരിക്കുന്നു.
എനിക്കെഴുതുവാന്‍ പ്രചോദനം നല്‍കിയ എന്‍റെ ആത്മ സുഹൃത്തുക്കളെ, എന്നെ കൈ പിടിച്ചുയര്‍ത്തി എനിക്ക് പ്രോത്സാഹനങ്ങള്‍ നല്‍കിയ മഹത്വ്യക്തികളെ.. എന്‍റെ സൃഷ്ടികള്‍ക്ക് നിങ്ങളാണ് ഉടമകള്‍. നിങ്ങള്‍ എനിക്കേകിയ പ്രചോദനമാണ് ഈ സൃഷ്ടികള്‍ക്കെല്ലാം ഉത്ഭവത്തിനു കാരണഭൂതമായത്.
സൗഹൃദത്തിന്‍റെ ഈ പൂങ്കാവനത്തിലെ ഒരൊഴിഞ്ഞ കോണില്‍ എന്‍റെതു മാത്രമായ ഒരു സ്വപ്നലോകത്ത് ഒതുങ്ങി നിന്നിരുന്ന എന്‍റെ സൃഷ്ടികള്‍ക്കും എന്‍റെ വാക്കുകള്‍ക്കും പുതിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടാകുമ്പോള്‍, ആ വാക്കുകളെ പിന്താങ്ങുകയും എന്നെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍റെ പ്രിയപെട്ടവര്‍ കൂടെയുള്ളപ്പോള്‍ എന്‍റെ സൃഷ്ടികളില്‍ എനിക്ക് ആത്മവിശ്വാസം തോന്നുന്നു..
എന്‍റെ സൃഷ്ടികള്‍ ഇനിയൊരിക്കലും മുഷിഞ്ഞ ഭാണ്ടക്കെട്ടുകളില്‍ ചിതലരിച്ചു മോക്ഷപ്രാപ്തിക്കായി കാലം കഴിച്ചു കൂട്ടേണ്ടി വരില്ല എന്നോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആയിരം പൊന്‍തിരികള്‍ കത്തിച്ചുവച്ച കല്‍വിളക്കുപോലെ പ്രകാശപൂരിതമായ ഒരന്തരീക്ഷം.
എന്‍റെ സിരകളില്‍ നിങ്ങള്‍ കൊളുത്തിയ ഈ പ്രോത്സാഹനത്തിന്‍റെ അഗ്നിനാളങ്ങള്‍ എന്നില്‍ നിറഞ്ഞു സന്മാര്‍ഗീയതയുടെയും സ്നേഹത്തിന്റെയും കെടാവിളക്കായി നിങ്ങളുടെ മുന്പില്‍ മരണം വരെ നില്‍ക്കുവാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുന്നു..

നന്ദി......
ആയിരമായിരം നന്ദി

Wednesday, July 20, 2011

സൌഹൃദം ഒരു സാന്ത്വനം

സൌഹൃദം എന്നാ മായ പ്രപഞ്ചത്തില്‍ വിഹാരിക്ക്കുവാന്‍ കൊതിക്കുന്നവന്‍ ഞാന്‍.
കാലം മായ്ച്ചു കളയാത്ത വികാരം..
കൈ കോര്‍ത്ത്‌ പിടിക്കാതെയും സുഹൃത്ബന്ധങ്ങള്‍ ഉത്ഭവിക്കുന്നു..
വര്‍ണ്ണ വിവേജനങ്ങളില്ലാത്ത ജാതിമത ബന്ധങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിയുന്ന മഹാ പ്രതിഭാസം...
കാമിനിയില്‍ നിന്നും ഭാര്യയില്‍ നിന്നുപോലും ഒരിക്കലും ലഭിക്കാത്ത സുന്ദര വികാരം
നമ്മുടെ ബന്ധം എന്‍റെ പ്രിയ തോഴരേ...... ഒരിക്കലും മായാത്ത മറക്കാത്ത ഒരോര്‍മ്മയായി എന്നും
കാറ്റിലണയാത്ത പൊന്‍ നാളമായ്‌ നിലകൊള്ളട്ടെ...
കാലം താനെ കളിത്തൊട്ടിലില്‍ ഓമനിച്ചു വളര്‍ത്തുന്ന പൂന്തെന്നലുകള്‍ നമ്മുടെ ഈ സ്നേഹ കൂട്ടായ്മയുടെ സുഗന്ധവും പേറി ഭൂമിയില്‍ തണുപ്പും സുഗന്ധവുമേകട്ടെ...






ദേശാടനക്കിളി

ഈ നീലാകാശത്തിന്‍റെ അതിര്‍ വരമ്പുകളില്‍ ഒറ്റപെട്ടു പോയ ദേശാടനപക്ഷിയെ പോലെ 
ദിക്കറിയാതെ ദിശയറിയാതെ ഞാന്‍ അലഞ്ഞു തിരിയുമ്പോള്‍.......
ജന്‍മഗേഹത്തിന്‍റെ ഓര്‍മ്മകള്‍ അലയടിക്കുന്നു
പാടവും, പൂക്കളും, പുഴകളും, പച്ചപ്പരവതാനി വിരിച്ച ആ കൊച്ചു ഗ്രാമത്തെയും വിട്ടെറിഞ്ഞ്‌ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ട് മുഹമ്മദ്‌ നബിയുടെ ജന്‍മ നാട്ടില്‍ നാല് നീണ്ട വര്‍ഷക്കാലത്തെ അജ്ഞാത വാസം എനിക്കെന്തു സമ്മാനിച്ചു....
മനസ്സ് നിറയെ വേദനകളും സങ്കടങ്ങളും പിന്നെ ഉറക്കമില്ലാത്ത രാത്രികളും.
എന്‍റെ പ്രിയപെട്ടവര്‍ എന്‍റെ വരവിനായി കാത്തിരിക്കുമ്പോള്‍ ഞാന്‍ എന്തേ അവരുടെ വേദന കണ്ടില്ല...... അതോ കണ്ടിട്ടും ഞാന്‍ കണ്ടില്ലെന്നു സ്വയം നടിക്കുകയായിരുന്നോ...
സ്വന്തം മകനെ അതും ഏക പുത്രനെ കാണാനുള്ള എന്‍റെ മത പിതാക്കളുടെ ആഗ്രഹത്തിനു മുന്നില്‍ ഞാന്‍ പണമെന്ന തത്വശാസ്ത്രത്തെ കൂടുപിടിച്ചു അവരുടെ മനസ്സില്‍ വേദനയുടെ പുക പടലങ്ങള്‍ സൃഷ്ടിച്ചോ.....
എന്നിട്ടും ഞാന്‍ എന്ത് നേടി.............

ശ്യൂന്യമായ ആഗ്രഹാങ്ങളില്ലാത്ത പ്രതീകഷകളില്ലാത്ത ആ പഴയ ഒഴിഞ്ഞതും മുഷിഞ്ഞതുമായ ഭാണ്ഡക്കെട്ട്.

Sunday, July 17, 2011

കളികൂട്ടുക്കാരി

നാട്ടു വഴിയോരത്തെ ആ ഇടനാഴികളില്‍ നമ്മള്‍ കണ്ണില്‍ നോക്കി കഥ പറഞ്ഞ കാലം... 

ചക്രവാളത്തിലെ വെള്ളികിണ്ണം ഭൂമിയില്‍ പൂ നിലാവ് പൊഴിക്കുമ്പോള്‍...
കാറ്റിന്‍റെ മര്‍മ്മരം കാതുകളില്‍ തേന്‍മഴയായ്‌ കുറുകുമ്പോള്‍..

കാലം മായ്ച്ചുകളയാത്ത നിന്‍റെ കുപ്പിവള പൊട്ടുകള്‍ എന്‍റെ കയ്യില്‍ ഏല്‍പ്പിച്ച മുറിപ്പാടുകളില്‍ 
നിന്‍റെ കണ്ണുനീരിന്‍റെ നനവ്......
കല്‍വിളക്കില്‍ തിരി തെളിക്കുന്ന നിന്‍റെ മുടിയിണകളിലെ കാച്ചെണ്ണയുടെ സുഗന്ധം...
ആദ്യമായി നീ ദാവണി ചുറ്റി എന്‍റെ മുന്നില്‍ നമ്രമുഖിയായി നിന്ന ആ പുലര്‍കാലം......

എന്നോട് കെറുവിച്ച്, ദേഷ്യത്താല്‍ ചുവന്നു തുടുത്ത, വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞ നെറ്റിതടവുമായി.. എന്നെ നോക്കി കൊഞ്ഞനം കുത്തി അമ്മയുടെ പുറകെ ഓടുന്ന എന്‍റെ ബാല്യകാല സഖീ.....
എന്‍റെ വീട് പടിവാതില്‍ കടന്നു നീ എന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിക്കുന്നതും, ഞാന്‍ നിന്നെ തന്നെയാണ്, നിന്‍റെ ചിരിക്ക് വേണ്ടി ആണ് കാത്തിരിക്കുന്നതെന്ന് മനസിലാകുമ്പോള്‍ വിടര്‍ന്ന കണ്ണുകളാല്‍ മുഖം പൊത്തി ചിരിക്കുന്ന കുസൃതിക്കാരി.....

ഒടുവില്‍ നിന്നെപ്പിരിഞ്ഞു, വീട് വിട്ടു ദൂര ദേശത്തേക്ക് പോകും വേളയില്‍ ആരും കാണാതെ നിറഞ്ഞ കണ്ണുകളുമായി എനിക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്ന നിന്‍റെ മുഖം.....
ഓര്‍മകളുടെ താരാട്ട് തൊട്ടിലില്‍ മാനം നോക്കി കിടന്നു നിന്നെകുറിച്ച്... നമ്മളെ കുറിച്ച്...
നമ്മള്‍ കണ്ട സ്വപ്നങ്ങളെക്കുറിച്ച് ഓര്‍മ്മകള്‍ സമ്മാനിച്ച എന്‍റെ കയ്യില്‍ നീ ഒരിക്കല്‍ നിന്റെ വളകള്‍ പൊട്ടിച്ചതിനു പൊട്ടിയ വളപോട്ടുകള്‍ കൊണ്ട എന്‍റെ കൈത്തണ്ടയില്‍ സമ്മാനമായി തന്ന ആ മുറിവില്‍ തലോടുമ്പോള്‍ നീ എന്‍റെ ഹൃദയത്തില്‍ ഇരുന്നു എന്നെ നോക്കി കൊഞ്ഞനം കുത്തി ചിരിക്കുന്നുവോ പ്രിയേ...?

കാത്തിരുപ്പ്

കാലങ്ങളായുള്ള എന്‍റെ കാത്തിരുപ്പിനു വിരാമമിട്ട് കൊണ്ട് അവള്‍ വന്നു...

ശിശിരത്തിലെ മഞ്ഞു തുള്ളിയായി, എന്നില്‍ കുളിരുള്ള ഓരോര്‍മയായി പെയ്തിറങ്ങിയവള്‍...
എന്റെ സ്നേഹം തിരിച്ചരിഞ്ഞവള്‍.... കാറ്റിന്‍റെ മഞ്ചലില്‍ എന്നോടൊപ്പം സഞ്ചരിക്കാന്‍ കൊതിക്കുന്നവള്‍......

പ്രിയേ... നിന്റെ പ്രണയം ഞാന്‍ അറിയുന്നു..... അതിന്റെ ആഴവും...

നിനക്ക് എന്റെ ഹൃദയ സ്പന്ദനം പോലും ഹൃധിസ്ഥമാണെന്ന വസ്തുത എന്നെ ആശ്ചര്യഭരിതനക്കുന്നു.......
ചതിയുടെയും വഞ്ചനയുടെയും ഈ ലോകത്ത്‌ എന്നെ ഇത്രയധികം നീ സ്നേഹിക്കുന്നു .......

നിന്‍റെ നിഷ്കളങ്കമായ പ്രണയം എന്നില്‍ പെയ്തിറങ്ങുമ്പോള്‍... വര്‍ഷങ്ങളായുള്ള എന്‍റെ കാത്തിരുപ്പിനു വിരമാമായി. അത് സഫലവുമായി.....

എന്റെ കാത്തിരുപ്പ് വെറുതെ ആയില്ലെന്നറിയുമ്പോള്‍....
മനസിലെ നീറുന്ന മുറിവുകളിലെ വേദന പാടെ ശമിച്ചിരിക്കുന്നു...
വേദനകളുടെ അലകടല്‍ ശാന്തമായിരിക്കുന്നു... ഉഷ്ണകാറ്റിനുപകരം തണുത്ത തെന്നലായ് നിന്‍റെ സാന്നിദ്ധ്യം....

മഴവില്ലിലെ ഏഴ് നിറങ്ങളില്‍ നിന്‍റെ നിറം ശോഭയോടെ എന്നെ നോക്കി പുഞ്ചിരിയുടെ പുതുമഴ പൊഴിക്കുന്നു...

നിലാവില്‍ നിശയുടെ യാമങ്ങളില്‍ കാണാതെ കാണുന്നു ഞാന്‍ നിന്നെ..
കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്ന് ഒരിക്കല്‍ എവിടെയോ വായിച്ചറിഞ്ഞ ആ വരികളുടെ അര്‍ഥം എന്നെ ആഹ്ലാദഭരിധനാക്കുന്നുമ്പോള്‍ എന്നെ തഴുകിയെത്തുന്ന കാറ്റില്‍ നിന്റെ മന്ദസ്മിതത്തിന്‍ പനിനീര്‍ എന്നെ തഴുകി തലോടുന്നു....

നിന്നില്‍ അലിഞ്ഞു ചേരാന്‍....
നിന്‍റെ സ്നേഹമാകുന്ന പനി നീര്‍ പൊയ്കയില്‍ ഒരു അരയന്നമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍......

നിന്നെ എന്‍റെ ഹൃദയ സാമ്രാജ്യത്തിലെ റാണിയാക്കുവാന്‍ ഞാന്‍ വരും...

ജോ മിസ്റ്റെരിയോ

Monday, July 11, 2011

അവള്‍ക്കായ്‌

ഒരു മഞ്ഞുകാല പ്രഭാതത്തില്‍ എന്‍റെ ജി ടോക്ക് പൂമുഖത്ത് ഞാന്‍ അവളുടെ ഓണ്‍ലൈന്‍ രൂപം കണ്ടു..
പച്ച വെളിച്ചം ശുഭ സൂചകമായി എന്നെ നോക്കി പുഞ്ചിരി തൂകി

അന്നാദ്യമായി ഞാന്‍ അവളോട്‌ ആശയവിനിമയം നടത്തി...

തികച്ചും അപരിചിതരയിരുന്നു ഞങ്ങള്‍..
ഇതൊരു എണ്‍പതുകളിലെ പ്രേമ നാടകമല്ല.. യാഥാര്‍ത്ഥ്യം തുളുമ്പുന്ന എന്‍റെ ആത്മകഥ..

എന്‍റെ മനസ്സില്‍ നിറഞ്ഞു, ഇന്നും മായാതെ എന്‍റെ ഓര്‍മകളില്‍ സ്നേഹമെന്ന സുന്ദര വികാരമായി എന്നില്‍ കുളിര്‍മഴ പോലെ പെയ്തിറങ്ങിയ അവളുടെ ഓര്‍മ്മകള്‍....

അവളറിയാതെ, ഞാന്‍ അറിയാതെ എന്‍റെ മനസാകുന്ന കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര അവളെ ആഗ്രഹിക്കുകയായിരുന്നു....
ആ ആഗ്രഹം വളര്‍ന്നു എന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങുകയായിരുന്നുവെന്നു മനസിലാക്കുവാന്‍ ഞാന്‍ ഏറെ വൈകി പോയിരുന്നു....

അവളാകട്ടെ എന്നെ ഒരു സുഹൃതെന്നതിലുപരി വേറെ ഒരു അര്‍ത്ഥ തലത്തിലും കണ്ടിരുന്നില്ല....

എങ്കിലും പ്രതീക്ഷികാതെ ഞാന്‍ പോലുമറിയാതെ ഒരുനാള്‍ എന്‍റെ മനസ് അവള്‍ക്കു മുന്നില്‍ തുറന്നു...
തുറന്നു വച്ച എന്‍റെ മനസ്സില്‍ നിറയെ അവളോടുള്ള സ്നേഹം അരുവിയായി ഒഴുകുന്നത്‌ കണ്ടു അവള്‍ സ്ഥബ്ധയായി......

അവളുടെ കണ്ണുകളില്‍ ജ്വലിക്കുന്ന അഗ്നി എന്നെ ദഹിപ്പിച്ചുകളഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി..

നീ എന്തിനെന്നെ സ്നേഹിക്കുന്നു ?
ഞാന്‍ നിന്നെ അറിയുക പോലുമില്ല. എന്നിട്ടും നിനക്കെന്നോട് സ്നേഹം തോന്നാനുള്ള കാരണമെന്താണ്?
കപടമായ ഇന്റെര്‍നെറ്റിന്‍റെ പ്രണയ കുരുക്കില്‍ എന്നെ നീ വീഴ്ത്താന്‍ നോക്കരുത്..
എനിക്ക് നിന്നെ ഇഷ്ടമാണ് പക്ഷെ അത് നീ ഉദേശിക്കുന്നത് പോലെ ഒന്നുമില്ലാ...
നിനക്കെങ്ങിനെ എന്നോടിതു പറയാന്‍ തോന്നി?
ഒരിക്കലും നിന്നെ അങ്ങനെ കാണാന്‍ എനിക്കാവില്ല

സങ്കര്‍ഷഭരിതമായ എന്‍റെ മനസിന്റെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ നന്നേ പാടുപെടുന്ന എന്നെ നോക്കി വീണ്ടും ചോദ്യവര്‍ഷം,,
എന്റെ കാതുകളുടെ പ്രവര്‍ത്തനം നിലചിരുന്നെന്കില്‍ എന്ന് ഞാന്‍ ആശിച്ചു......

വേണ്ടിയിരുന്നില്ല ഒന്നും, എന്‍റെ മനസിലെ നടക്കാത്ത മോഹങ്ങളുടെ കൂമ്പാരത്തില്‍ അവളോടുള്ള ആഗ്രഹം പ്രതിഷ്ടിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപോയ നിമിഷം. എന്‍റെ മനസിനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ് എന്‍റെ കാതില്‍ മൊഴിഞ്ഞു ഇല്ല ഒരിക്കലുമില്ല നീ ചെയ്തത് തന്നെ ആണ് ശരി..

ഒടുവില്‍ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഞാന്‍ അവളെ നോക്കി പറഞ്ഞു..

പ്രിയേ, നിന്നോടുള്ള എന്‍റെ പ്രണയം ഞാന്‍ നിന്നെ അറിയിച്ചില്ലെങ്കില്‍ ഒരു പക്ഷെ എന്‍റെ ഹൃദയം നിശ്ചലമായേനെ.....

സ്വീകരിക്കുന്നതും അവഗണിക്കുന്നതും നിന്റെ ഇഷ്ടം........

പിന്നെ അവിടെ നില്‍ക്കാന്‍ എന്റെ മനസനുവദിച്ചില്ല ഓടി.....

ഇന്റര്‍നെറ്റിന്‍റെ പടി കടന്നു ഇന്റെര്നെറ്റിനെത്തിപിടിക്കാന്‍ പറ്റാത്ത അത്ര ദൂരം ഓടി..

ഒരുതരം ഒളിച്ചോട്ടം...

ഒരു മാസക്കാലം, അവളെ അഭിമുകീകരിക്കാന്‍ ആവാത്തതിനാല്‍ എന്‍റെ എല്ലാ ഇമെയില്‍ ബന്ധങ്ങളും നിര്‍ത്തലാക്കി..
പലവട്ടം സൈന്‍ ഇന്‍ ചെയ്യനോരുങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ എന്നെ പിന്തിരിപ്പിച്ചു...
ഒരിക്കല്‍ എന്തും വരട്ടെ എന്ന് കരുതി ആരുമറിയാതെ മെയില്‍ പരിശോദികുമ്പോള്‍ അവളുടെ മിസ്സിംഗ്‌ നോട്ടുകള്‍

നീ എവിടെ? എന്നെ മറന്നോ ?
തുടങ്ങിയ ചോദ്യങ്ങള്‍ക്കു നടുവില്‍ ആശ്വാസം ഏകുന്ന അവളുടെ ആ വാക്കുകള്‍ക്ക് നടുവില്‍ സ്നേഹത്തിന്‍റെ അലയൊലികള്‍ ഇല്ലേ?

താഴെ സന്ദേശവുമായി അവളുടെ സെല്‍ ഫോണ്‍ നമ്പര്‍
നീ എന്നെ വിളിക്കുമെന്ന പ്രത്യാശയോടെ സ്വന്തം ............

പിന്നെയും മനസിനെ മദിച്ചുകൊണ്ടിരിക്കുന്ന ആശങ്കകളെയൊന്നും വക വയ്ക്കാതെ അവളെ വിളിച്ചപോള്‍ എന്‍റെ ശബ്ദം ജി ടോക്കിലൂടെ തിരിച്ചറിഞ്ഞ അവള്‍ എന്റെ പേര് ചൊല്ലി വിളിച്ച നിമഷം..

മനസ്സില്‍ കുളിര്‍മഴ പെയ്ത ആ സുന്ദര നിമിഷം,
വാക്കുകള്‍ കനലുകള്‍ ആയ നിമിഷം, എന്‍റെ തൊണ്ട വരണ്ടു പോയിരികുന്നുവോ?

അന്ന് അവള്‍ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍
മറക്കാനാവില്ലെന്ന് പറഞ്ഞ ആ സ്വര്‍ഗതുല്യമായ സന്തോഷം......
..............................................................................
..............................................................................

എല്ലാം ഓര്‍മ്മകള്‍....
ഓര്‍മകളുടെ താരാട്ടുമായി ഞാന്‍ ഇന്നും.... ഈ ഇന്റര്‍നെറ്റിന്‍റെ പടിപുരയില്‍ ഈ ചാരുകസേരയില്‍ അവളെയും കാത്തു കഴിച്ചു കൂട്ടുന്നു..

എന്നെങ്കിലുമൊരിക്കല്‍ എന്നെ കാണാന്‍ അവള്‍ വരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അവള്‍ക്കായി കാത്തിരിക്കുന്നു..


ജോ മിസ്റ്റേരിയോ

Tuesday, July 5, 2011

വിട


അസ്തമയ സൂര്യന്റെ പൊന്‍രണങ്ങള്‍ ഈ ജാലക പഴുതിലൂടെ എന്‍ മുഖത്തു വന്നു പതിക്കുന്നു..  ഫേസ് ബുക്ക്‌ എന്നാ മായാ ലോകത്ത് നിന്നും എനിക്ക് യാത്ര തിരിക്കാനുള്ള സമയമായി എന്ന് വിളിചോദികൊണ്ട് ഓഫീസിലെ പടുകൂറ്റന്‍ ക്ലോക്ക് ആറു വട്ടം കര്‍ണ്ണം ഭേദിക്കുമാറ് എനിക്ക് നേരെ അവസാന മുന്നറിയിപ്പും നല്‍കി..

ഇനിയും നിന്നാല്‍ ആപത്താണെന്ന മനസ്സിന്റെ മന്ത്രണം വകവ്യ്കാതെ മനസിനോട് മന്ത്രിച്ചു ഒരഞ്ചു നിമിഷം കൂടി ഞാനെന്റെ കൂടുകരുമായി കുശലം പറഞ്ഞോട്ടെ.....

ഈ മായാ ലോകത്ത് നിന്നും വിടവങ്ങേട്ണ്ട സമയം അതിക്രമിചിരികുന്നുവെന്ന മുന്നറിയിപ്പോട് കൂടി എന്റെ സെല്‍ ഫോണും ചിലച്ചു...

ഇനിയും വയ്യ .....

വിട വാങ്ങല്‍.
അനിവാര്യമായ ഒരു വിട വാങ്ങല്‍....

ഒരിക്കലും പ്രതീക്ഷിക്കാത്ത കാലത്തിന്റെ ടൈം പീസുകള്‍. രാവും, പകലും.

ഞാന്‍ യാത്രയാകുകയാണ് സുഹൃത്തുക്കളെ..

ഇനിയും മടങ്ങി വരുവാന്‍ എനിക്കാവുമോ എന്നെനിക്കറിഞ്ഞുകൂടാ...

എങ്കിലും വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ........


ജോ മിസ്റ്റേരിയോ

നിന്റെ ഓര്മക്കായ്

മനസ്സില്‍ ശ്യൂനതയുടെ മേഘപാളികള്‍ മാത്രം..

സ്വയം മറന്നു ജീവിക്കുവാന്‍...
കാലത്തെ അതിജീവിക്കാന്‍...
കാലം കഴിച്ചുകൂട്ടാന്‍.....
വേദനകളും, സങ്കടങ്ങളും എല്ലാം മറക്കാന്‍... ഇനിയെത്ര പകലും രാവും ഞാന്‍ കുരുതികൊടുക്കണമെന്നറിയില്ല.

എന്റെ സ്വപ്നങ്ങള്‍ക് ചിറകു മുളക്കാന്‍ ഇനിയും കാത്തിരിക്കാന്‍ എത്ര നാളുകള്‍ എന്നും.

ഈ മണലാരണ്യത്തിലെ..
അജ്ഞാതവാസം ... വിരമാമില്ലാതെ തുടരുന്നു..

എന്നെ നിര്ഷയുടെ പടുകുഴിയിലേക്ക് വലിച്ചിഴക്കുന്ന പ്രതിഭാസം നിന്നോടുള്ള അനന്തമായ സ്നേഹം ആണെന്ന് ഞാന്‍ തിരിച്ചറിയുന്നു..

നീ എനിക്ക് ഒരു സ്വപ്നം മാത്രമായി, എന്നെ തനിച്ചാക്കി,

മോഹങ്ങളും മോഹഭംഗങ്ങളും...
നിന്റെ കണ്ണുനീരിന്റെ കൂടെ എന്നോ അലിഞ്ഞു ഇല്ലാതായി തീര്‍ന്നിരിക്കുന്നു.

കാറിന്റെ മറവിലൂടെ അക്കരക്കെങ്ങോ നീ തുഴഞ്ഞു തുഴഞ്ഞു പോയപ്പോള്‍
നിന്നെ തേടി ഞാന്‍ അലയുകയായിരുന്നു ഞാന്‍

വിരഹം............
നിരാശയുടെ പടുകുഴി......
മോചനമില്ലാത്ത തടവറ.......