Wednesday, July 20, 2011

ദേശാടനക്കിളി

ഈ നീലാകാശത്തിന്‍റെ അതിര്‍ വരമ്പുകളില്‍ ഒറ്റപെട്ടു പോയ ദേശാടനപക്ഷിയെ പോലെ 
ദിക്കറിയാതെ ദിശയറിയാതെ ഞാന്‍ അലഞ്ഞു തിരിയുമ്പോള്‍.......
ജന്‍മഗേഹത്തിന്‍റെ ഓര്‍മ്മകള്‍ അലയടിക്കുന്നു
പാടവും, പൂക്കളും, പുഴകളും, പച്ചപ്പരവതാനി വിരിച്ച ആ കൊച്ചു ഗ്രാമത്തെയും വിട്ടെറിഞ്ഞ്‌ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ട് മുഹമ്മദ്‌ നബിയുടെ ജന്‍മ നാട്ടില്‍ നാല് നീണ്ട വര്‍ഷക്കാലത്തെ അജ്ഞാത വാസം എനിക്കെന്തു സമ്മാനിച്ചു....
മനസ്സ് നിറയെ വേദനകളും സങ്കടങ്ങളും പിന്നെ ഉറക്കമില്ലാത്ത രാത്രികളും.
എന്‍റെ പ്രിയപെട്ടവര്‍ എന്‍റെ വരവിനായി കാത്തിരിക്കുമ്പോള്‍ ഞാന്‍ എന്തേ അവരുടെ വേദന കണ്ടില്ല...... അതോ കണ്ടിട്ടും ഞാന്‍ കണ്ടില്ലെന്നു സ്വയം നടിക്കുകയായിരുന്നോ...
സ്വന്തം മകനെ അതും ഏക പുത്രനെ കാണാനുള്ള എന്‍റെ മത പിതാക്കളുടെ ആഗ്രഹത്തിനു മുന്നില്‍ ഞാന്‍ പണമെന്ന തത്വശാസ്ത്രത്തെ കൂടുപിടിച്ചു അവരുടെ മനസ്സില്‍ വേദനയുടെ പുക പടലങ്ങള്‍ സൃഷ്ടിച്ചോ.....
എന്നിട്ടും ഞാന്‍ എന്ത് നേടി.............

ശ്യൂന്യമായ ആഗ്രഹാങ്ങളില്ലാത്ത പ്രതീകഷകളില്ലാത്ത ആ പഴയ ഒഴിഞ്ഞതും മുഷിഞ്ഞതുമായ ഭാണ്ഡക്കെട്ട്.

No comments:

Post a Comment