Monday, August 22, 2011

ഇരുട്ടിന്‍റെ യാത്ര

കാലം വീണ്ടും അതിന്‍റെ മായാ മരീചിക തുഴഞ്ഞു ദൂരേയ്ക്ക് ദൂരേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു....
അനന്തമീയാത്ര...
പുഴയും, മലയും കാടും, വയലുമെല്ലാം പിന്നിലാക്കിക്കൊണ്ട് പ്രതികാരദാഹിയായ ഒരു യക്ഷിയെപ്പോലെ നമ്മെ കടന്നു പോകുമ്പോള്‍..
വെട്ടിപിടിച്ച സ്വപ്നസൌധങ്ങളുടെ മട്ടുപ്പാവിലിരുന്നു കഴിഞ്ഞ കാലത്തിലെയ്ക്ക് ഒരു തിരിഞ്ഞു നോട്ടം..
താന്‍ വന്ന വഴികളില്‍ തന്നെ എതിരേറ്റ കാലത്തിന്‍റെ നെഞ്ചില്‍ തല ചായ്ച്ചു ഈ മനിമെദ്യുടെ മുകളില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ മനസ്സില്‍ എന്തെല്ലാമോ മിന്നി മറയുന്നു...
ഏതോ നഷ്ടസ്വപ്നങ്ങള്‍ തന്നെ വേട്ടയാടുന്നുണ്ടോ എന്നൊരു സംശയം..
ഈ വഴിയിലൂടെ നടന്നു തനിക്കരികില്‍ വന്നു പോയതാരെല്ലാമായിരുന്നു.??
തന്നില്‍ ആശകളും മോഹങ്ങളും നല്‍കി ഒടുവില്‍ മോഹഭംഗങ്ങളുടെ താഴ്വരയില്‍ തന്നെ തനിച്ചാക്കി പിരിഞ്ഞു പോയതാര്?

മനസ്സില്‍ ഒരാളെ തിരഞ്ഞപ്പോള്‍ ഒരുപാട് മുഖങ്ങള്‍ മിന്നിമറഞ്ഞു പോയി....
എരിഞ്ഞു തീരുന്ന സിഗരറ്റ് കുറ്റികള്‍ ആഷ്ട്രെ നിറഞ്ഞു പുറത്തേയ്ക്ക് വീണു തുടങ്ങി...
ഇരിക്കുന്ന ടേബിളിനു ചുറ്റും സിഗരറ്റ് കുറ്റികളും ധൂമപടലവും മൂടപ്പെട്ട ഒരന്തരീക്ഷം സമയം സന്ധ്യയോടടുത്തിരിക്കുന്നു..
അസ്തമയ സൂര്യന്‍ കടലിന്‍റെ മടിത്തട്ടിലെയ്ക്ക് മുങ്ങാം കുഴിയിട്ടു അവളില്‍ ലയിച്ചില്ലാതാവാന്‍ വെമ്പല്‍ കൊള്ളുന്ന പോലെ....

ചേക്കേറാന്‍ ധൃതി കൂട്ടുന്ന കിളികള്‍ ആകാശ വിധാനത്തിന്‍റെ വിരിമാറിലൂടെ ചിറകുകള്‍ വീശി വീശി പറന്നു പോയി.
ഏകനായി മൂകനായി ഈ ഒഴിഞ്ഞകോണില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ എന്നെ തഴുകി തലോടുന്ന പാലപ്പൂവിന്‍റെ ഗന്ധമുള്ള ഈ കുളിര്‍ കാറ്റെറ്റു നില്ക്കാന്‍ മനസ്സ് വീണ്ടും വീണ്ടും വെമ്പല്‍ കൊള്ളുന്നു....
പോകാന്‍ സമയമായി എന്നറിയിക്കാനായിരിക്കുമോ ഗന്ധര്‍വ സംഗീതവും അവന്‍റെ സുഗന്ധവും പേറി ഈ മന്ദമാരുതന്‍ എന്നെ തഴുകി തലോടി എന്‍റെ ചിന്ധാധരണികളില്‍ നിന്നും ഉണര്‍ത്തിയത്..
പോകാന്‍ സമയമായിരിക്കുന്നു.. അതാ രജനീ പുഷ്പ്പങ്ങള്‍ മിഴികള്‍ തുറന്നു കഴിഞ്ഞിരിക്കുന്നു.
ഈ ഒഴിഞ്ഞ ശാന്ത സുന്ദരമായ സായാഹ്നം ആസ്വദിക്കുവാന്‍ ഇനി വരുവാന്‍ ആകുമോ എന്നെനിക്കറിയില്ല..
എങ്കിലും ഞാന്‍ വരും.....

Monday, August 15, 2011

സ്വാതന്ത്ര്യം


ഭാരതം എന്ന മാഹാ രാജ്യത്ത് ജീവിക്കുന്ന നമുക്കെല്ലാവര്‍ക്കും നമ്മുടെ മനസ്സില്‍ മാത്രമല്ല പ്രവിര്‍ത്തിയിലും ഉണ്ടാകേണ്ടത് ഒരു ഒത്തൊരുമയാണ് .അന്നും ഇന്നു അതില്ലാതെ പോയതിന്‍റെ ഭവിഷ്യത്തുകള്‍ ആണ് നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


ഞാന്‍ വിദേശത്തു ജോലി ചെയ്യുന്ന ഒരാളാണ്. പലതവണ ആപല്‍ഘട്ടങ്ങളില്‍ പോയി ചാടിയിട്ടുണ്ട് വാഹനാപകടങ്ങള്‍ ആണ് അതില്‍ കൂടുതലും. ഇവിടെ ഈ സൗദി അറേബ്യയിലെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഇവിടുത്തെ സ്വദേശികള്‍ക്ക് സത്യം പറഞ്ഞാല്‍ ഒരു പാകിസ്ഥാനിയെ അല്ലെങ്കില്‍ ഒരു ബന്ഗ്ലാദേശുകാരനെ ഭയം ആണ്. എന്താണെന്നറിയുമോ? എന്തെങ്കിലും തെറ്റോ ശരിയോ ആയിട്ടായാല്‍ പോലും അവരോടു പെരുമാറിയാല്‍ അവരെല്ലാം ഒന്നിച്ചുകൂടി ശത്രുവിനെ തുരത്തിയിരിക്കും. ഒരുതരം ഭ്രാന്തമായ ആവേശം ഞാന്‍ അവരുടെയൊക്കെ കണ്ണുകളില്‍ കണ്ടിട്ടുണ്ട്. പലപ്പോഴും എനിക്കതനുഭവപ്പെട്ടിട്ടുമുണ്ട് ആ ഒരു കൂട്ടായ്മയുടെ ശക്തിയും ആ സ്നേഹവും.
"കാക്കകള്‍" എന്നാണീ കൂട്ടര്‍ അറിയപ്പെടുന്നത്. കാരണം ഒത്തൊരുമ തന്നെ.
നാം പ്രകൃതിയില്‍ നിന്നും മനസിലാക്കേണ്ടിയിരിക്കുന്നു എന്ന വസ്തുത മറന്നു പോകുന്നു.
അതെ സമയം ആക്രമിക്കപെടുന്നത് ഒരു ഇന്ത്യക്കാരന്‍ ആണെങ്കില്‍ ഏറ്റവും കൂടുതലുള്ള എന്നാല്‍ വെറും നോക്കുകുത്തികളായ മറ്റു ഭാരതീയര്‍ എന്തെങ്കിലും ആകട്ടെ നമ്മള് പുലിവാല് പിടിക്കാന്‍ പോകണ്ടാ എന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ജന സമൂഹത്തിന്റെ നടുവില്‍ ജീവിക്കുന്ന നമ്മുടെ അവസ്തയെപറ്റി ഒന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ. നിങ്ങളാരെങ്കിലും??


എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ അക്രമവും അരാജകത്വവും അഴിമതിയും വാണിഭങ്ങളും പെരുകുന്നത്???


എല്ലാവരും മനുഷ്യ സ്നേഹമില്ലാത്ത കാപാലികര്‍ അല്ലെങ്കില്‍ ദുഷ്ടന്മാര്‍ എന്ന് മറ്റുള്ളവരെ സ്വയം വിശേഷിപ്പിക്കുമ്പോള്‍ ഓര്‍ക്കുക പ്രിയ സോദരാ, സോദരീ ഇതിനെല്ലാം കാരണക്കാര്‍ നമ്മള്‍ മാത്രമാണ്. ഒരു കടുംബം നന്നാവണമെങ്കില്‍ എല്ലാവരും സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും പെരുമാറണം ജീവിക്കണം. അല്ലെങ്കില്‍ ഞാന്‍ ഈ കുടുംബത്തിന്റെ നാഥന്‍ അല്ലെങ്കില്‍ നാഥ ആണ് എനിക്കങ്ങ് അടുപ്പിലും ആകാമെന്ന ചിന്തയാണ് പ്രശനം. ഞങ്ങള്‍ എങ്ങിനെ ആയാലും എന്‍റെ മക്കളും മരുമക്കളും അങ്ങിനെ ആവരുത് അവര് നല്ലവരാവണം. നടക്കുമോ?


ഒരിക്കലുമില്ല അങ്ങനെ ഒരു ചിന്ത പണ്ട്മുതല്‍ക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് നമ്മുടെ നാട് ആരാജകത്വത്തിന്റെ വിളനിലയം ആയത്. ?


ഒരു കിളി തന്‍റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി കൂടോരുക്കുന്നപോലെ ആയിരുന്നു 64 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ പൂര്‍വികര്‍ ഈ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുവാന്‍ വേണ്ടി പ്രയത്നിച്ചതു. അവര്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചത് അല്ലങ്കില്‍ കലാപങ്ങള്‍ ഉണ്ടാക്കിയത് തങ്ങള്‍ക്കു വേണ്ടി ആയിരുന്നോ?
"ഞാന്‍ ഒരുപക്ഷെ ഈ സമരത്തില്‍ കാലിടറി വീണേക്കാം പക്ഷെ എന്‍റെ വരും തലമുറയ്ക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകു വീശി ആകാശ വിധാനത്തിലൂടെ പറക്കുവാന്‍ സഹായകമായാല്‍" എന്ന ചിന്തയാണ് ഇന്ന് ഭാരതം.


അന്നവര്‍ തങ്ങളുടെ മാത്രം കാര്യം ചിന്തിച്ചിരുന്നെങ്കില്‍ നമ്മള്‍ ഇന്നും അടിമകള്‍ തന്നെ ആയിപോയേനെ.


എന്‍റെ ഇന്ത്യ, നമ്മള്‍ ഇന്ത്യക്കാരാണെന്ന് പറയാന്‍ മടിയുള്ള ഒരുപാടുപേര്‍ ഉള്ള ഈ തലമുറയില്‍ എന്‍റെ നാടിനും നാടിന്റെ ഉന്നമനത്തിനും വേണ്ടി ശബ്ദമുയര്‍ത്താന്‍ നല്ലവരായ മനസ്സില്‍ നന്മയുടെയും ദേശസ്നേഹത്തിന്റെയും വറ്റാത്ത നീരുറവകള്‍ ഇന്നും സൂക്ഷിക്കുന്ന ഒരു കൂട്ടം യുവതിയുവാക്കളുമുണ്ട് എന്ന തിരിച്ചറിവ് എനിക്കാശ്വാസമേകുന്നു.


ജോ മിസ്റ്റെരിയോ

Sunday, August 7, 2011

സൗഹൃദത്തിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍

മരിക്കാത്ത ഓര്‍മ്മകള്‍ അതാണ്‌ മനുഷ്യന്‍റെ സമ്പാധ്യങ്ങള്‍.

അതെ ഇന്ന് നമ്മുടെ ആഘോഷത്തിന്‍റെ ദിവസം
ഇന്ന് നമ്മള്‍ അടിച്ചു പോളിക്കണ്ടേ?
എനിക്കാണെങ്കില്‍ ഇന്ന് രാവിലെ മുതല്‍ സന്തോഷം.
നിങ്ങളെ ഒക്കെ വിഷ് ചെയ്യാന്‍ എന്‍റെ മനസ്സ് തുടിക്കുന്നു.
നിങ്ങളോടൊക്കെ എനിക്ക് ഒന്നേ പറയാനുള്ളൂ
നമ്മുടെ സൗഹൃദം എന്നും നിലനില്‍ക്കണം
അതിനു വേണ്ടി ഇന്നത്തെ ഈ സൗഹൃദദിനത്തില്‍
എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ
സൗഹൃദദിനാശംസകള്‍!

പ്രണയം


പ്രണയത്തിനു ദിനരത്രങ്ങളുടെ മതില്‍ക്കെട്ടുകള്‍ ഉണ്ടോ?
വസന്ത ഗ്രീഷ്മങ്ങളുടെ ചാപല്യങ്ങലുണ്ടോ?
മഴയും വേനലും മഞ്ഞും പ്രണയത്തെ ബാധിക്കുന്ന ഘടകങ്ങള്‍ ആണോ?
വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതിന്‍റെ ആധിക്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമോ?
ഇനി അങ്ങനെ സംബവിക്കുന്നവയെ പ്രണയം എന്ന് വിളിക്കാമോ?
അങ്ങനെ ആയിരുന്നെങ്കില്‍ ലോകം മുഴുവന്‍ സുഖസുഷുപ്തിയില്‍ മുങ്ങി ഭൂമിയിലാകെ സമാധാനം വാരി വിതറുന്ന രാത്രികളില്‍ ഞാന്‍ മാത്രം എന്തിനു സിഗരെറ്റ്‌ പുകച്ചു നീലച്ചുരുള്‍ പുക ഊതിവിടുമ്പോള്‍ എന്റെ മനസ്സിലെ ഏകാന്തതയും നിരാശയും കയ്യിലെ എരിഞ്ഞടങ്ങുന്ന സിഗരറ്റും തമ്മില്‍ സന്കര്ഷങ്ങളും എന്നും വാഗ്വാദങ്ങളും സംവാദങ്ങളും നടത്തുന്നതെന്തിനു?
രാത്രിയുടെ മൂന്നാം യാമങ്ങളില്‍ കണ്ണുകളടയ്ക്കുമ്പോള്‍ അവളെന്തിനെന്നെ വീണ്ടും വീണ്ടും ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്നു?
അവളെ മറക്കുവാന്‍ എനിക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് വീമ്പിളക്കി സുഹൃതുക്കലോടോന്നിച്ചു പൊട്ടിചിരിക്കുമ്പോള്‍ എന്തിനെന്‍റെ ഹൃദയം കണ്ണുനീര്‍ വാര്‍ക്കുന്നു?
ഞാന്‍ അവളെ സ്നേഹിക്കുന്നുവെന്നു എന്‍റെ മനസ്സ് എന്നെ ബോധ്യപ്പെടുത്തുമ്പോള്‍ ആഹ്ലാദിക്കുന്ന ഞാന്‍ മറ്റുള്ളവരോട് അവളെ മറന്നു കഴിഞ്ഞു എന്ന് പുലഭ്യം പറയുന്നതെന്തിനാണ്.
ഈ ചോധ്യങ്ങല്‍ക്കെല്ലാം എന്നാണ് എനിക്കൊരു ഉത്തരം ലഭിക്കുന്നത്?
വീണ്ടും വീണ്ടും ചോദ്യങ്ങളുടെ ഘോഷയാത്ര മനസ്സില്‍.
എനിക്കെന്നെത്തന്നെ നഷ്ടപ്പെടുമോ?

Wednesday, August 3, 2011

അറിവില്ലായ്മ

മനസ്സിനെ മഥിക്കുന്ന ഒരുപാട് പ്രശങ്ങള്‍. പക്ഷെ പ്രശ്നങ്ങള്‍ക്ക് കാരണങ്ങളില്ല!
എന്താണ് മനസ്സിലിത്രയും സംഘര്‍ഷങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ന് പോലും അറിയില്ലാ
കൊടുങ്കാറ്റില്‍ ഇളകിയാടുന്ന വള്ളി പോലെ എന്‍റെ മനസ്സാകെ കലങ്ങി മറിയുന്നു
ആശയ വിനിമയം നടത്താന്‍ പോലും വാക്കുകള്‍ എന്നില്‍ അവശേഷിക്കാത്ത
ദുര്‍ഘടമായ ഒരവസ്ഥ !! എനിക്കറിയില്ല എന്താണ് സംഭവിക്കുന്നതെന്ന്!
ഒരു പക്ഷെ എന്നോടെന്തോ മുന്നറിയിപ്പ് നല്‍കുകയായിരിക്കും എന്‍റെ പാവം മനസ്സ്.
മനസ്സിന്‍റെ മുന്നറിയിപ്പുകള്‍ പോലും ഗ്രഹിക്കാന്‍ സാധിക്കാത്തവിധം എന്‍റെ
മനോ മുകുരത്തിന് എന്തോ സംഭവിച്ചിരിക്കുന്നു..
ഇന്നേവരെ അനുഭവിക്കാത്ത തികച്ചു അപ്രതീക്ഷിതവും ആകസ്മികവും
അതിലുപരി ഭീധിജനകവുമായ ഒരവസ്ഥ..
ഞാന്‍ എന്തൊക്കെയോ മറന്നുപോയിരിക്കുന്നു ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാത്തവിധം
എന്‍റെ മനസ്സില്‍ നിരാശയില്ല വേദനയില്ല വിഷമമില്ല പരിഭവങ്ങളില്ല എന്നാല്‍ സ്നാതോഷവും പ്രത്യശയുമില്ല.. എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നറിയാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തി പരാജയപെട്ടു..





അനിവാര്യമായ നിന്‍റെ വേര്‍പാട്, എന്‍റെ ജീവിത വഴിത്താരയിലെ കയ്പ്പുള്ള ഓര്‍മകളില്‍ എന്നെ പിടിച്ചുലയ്ക്കുന്ന വിരഹ വേദന. എന്നിലെ എന്നെ തിരിച്ചറിഞ്ഞ നീ എന്നില്‍ നിന്നും പിരിഞ്ഞടര്‍ന്നു പോകുന്നുവെന്ന നടുക്കുന്ന ആ സത്യം എന്‍റെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന വേലിയേറ്റങ്ങള്‍. കോമാളിയായ എന്‍റെ മുഖം മുടിയില്‍ നിന്നും എന്നിലെ എന്നെ തിരിച്ചറിഞ്ഞ നിന്നെ പിരിഞ്ഞകന്നു പോകുവാന്‍ എന്‍റെ ഹൃദയത്തിന് കഴിയില്ല.
നാശത്തില്‍ നിന്നും നാശത്തിന്‍റെ വക്കിലേക്ക് നടന്നടുക്കുന്ന എന്‍റെ ജീവിതത്തില്‍ സ്നേഹത്തിന്റെ കുളിര്‍മഴയായി നീ വന്നപ്പോള്‍ നിന്നിലെ നിന്നെ ഞാനെന്റെ പരനനോട് ചേര്‍ത്തുവയ്ക്കാന്‍ കൊതിച്ചത് എന്‍റെ ബുദ്ധിമോശമോ അതോ വിധിയുടെ കറുത്ത നിഴല്‍പാടുകള്‍ എന്നില്‍ ചൊരിഞ്ഞ സമ്മാനങ്ങളോ...
അറിയില്ല എനിക്കറിയില്ല എന്ത് പറഞ്ഞു നിന്നെ സമാധാനിപ്പികണമെന്ന്.

കാലം

കാലം മായ്ച്ചുകലയാത്ത വേദനകള്‍ ഉണ്ടോ
എനിക്ക് ഒരുപാട് സങ്കടങ്ങള്‍ ഉണ്ട്
എങ്കിലും ഞാന്‍ വരതിരിക്കുമ്പോള്‍
ഇവിടെ പലര്‍ക്കും സങ്കടം ഉണ്ടാകുന്നു
മറ്റുള്ളവരെ വേധനിപ്പിച്ചിട്ടു എനിക്കെന്തു നേട്ടം
എനിക്ക് ഇനിയും എഴുതണം
ഞാന്‍ എഴുതുന്നത്‌ നിങ്ങളുടെ മനസ്സിലാണ്
പുസ്തകം ഇല്ലാതെ എഴുതാന്‍ സാധിക്കുമോ
നിങ്ങളില്ലാതെ ഈ ഞാന്‍ ഉണ്ടോ
ഇല്ല ഒരിക്കലുമില്ലാ എനിക്ക് നിങ്ങളെ വേണം
നിങ്ങളെ ഒക്കെ ഉപേക്ഷിച്ച് പോയത് മനസ്സമാധനതിനാണ്
നിങ്ങളോട് സംസാരിക്കുമ്പോള്‍ കിട്ടുന്ന സമാധാനത്തെക്കാള്‍
വലിയതൊന്നു എനിക്കിനി ഈ ജന്മം കിട്ടില്ലാ
അപ്പോള്‍ നിങ്ങളെ ഞാന്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞാല്‍
ആര്‍ക്കാ നഷ്ട്ടം എനിക്ക് തന്നെ അല്ലെ
നഷ്ടങ്ങളുടെ ഒരു സാമ്രാജ്യം പണിത് അതില്‍ ചക്രവര്‍ത്തി
ആയി വാഴുന്ന എനിക്കിനി നഷ്ടങ്ങളുടെ നിധികുംഭങ്ങള്‍ വേണ്ട
ഇവിടെ എങ്കിലും എനിക്ക് ജയിക്കണം ജയിച്ചേ തീരൂ
വീണ്ടും വലതുകാല്‍ വച്ച് ഞാനിതാ വരുന്നു

Tuesday, August 2, 2011

വിരഹം

എന്‍റെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞു...
അവള്‍ക്കായാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്...
ഒരു ഇടവപ്പാതിയിലെ മഴയിലെന്നോ ഞങ്ങള്‍ ഒരുമിച്ചിരുന്നു.
അന്ന് ഞങ്ങള്‍ പരസ്പ്പരം അറിഞ്ഞിരുന്നു...
ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കും ആശകള്‍ക്കും ആയിരമായിരം വര്‍ണ്ണങ്ങള്‍ ഉണ്ടായിരുന്നു.
എവിടെയോ എനിക്ക് പിഴച്ചു... അക്ഷരങ്ങളാകുന്ന അമ്പുകളാല്‍ അവളെ ഞാന്‍ എയ്തു വീഴ്ത്തി
അവളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ എന്നിലെ എന്നെ ഞാന്‍ മുറിപെടുത്തുകയായിരുന്നു. മറുപടി പറയാതെ അവള്‍ എന്നില്‍ നിന്നും നടന്നകന്നു. അവളുടെ കാല്‍ പാടുകള്‍ എന്‍റെ മനസ്സില്‍ മായാത്ത ഓര്‍മ്മകള്‍ ആയി. എന്നിലെ എന്നില്‍ നന്മയുടെ വിത്തുകള്‍, സ്നേഹത്തിന്റെ പൂമരങ്ങള്‍ തന്‍റെ സ്നേഹത്താല്‍ നട്ടുവളര്‍ത്തിയ അവളുടെ ജീവംശത്തെ ഞാന്‍ തിരിച്ചറിഞപ്പോള്‍ അവളിലേക്കലെക്കടുക്കുവാന്‍ കൊതിച്ച എനിക്ക് വേദനകള്‍ പാരിധോഷികം ആയി ലഭിച്ചു. അവളുടെ ബന്ധുമിത്രാതികള്‍ തിരഞ്ഞെടുത്ത മറ്റൊരു വിവാഹത്തെ പറ്റി ആണ് ഞാന്‍ അവളില്‍ നിന്നും അറിഞ്ഞത്. വിരഹത്തിന്‍റെ വേദനയില്‍ കാണാതിരുന്നു പ്രിയതമനെ കാണുന്ന പ്രിയതമയെ എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല.
ആ അരയന്നത്തിന്റെ പരിഭവങ്ങള്‍ എനിക്കവിടെ കേള്‍ക്കാന്‍ സാധിച്ചില്ല.
അവളെ മറക്കണമെന്നും അവളുടെ അവസ്ഥ മനസ്സിലാക്കണമെന്നും മാതാപിതാക്കളെ വേദനിപ്പിക്കാന്‍ അവള്‍ക്കാകില്ലെന്നും ഉള്ള വാചകങ്ങള്‍ എന്‍റെ മനസ്സിനെ വൃണപ്പെടുത്തി.
വീണ്ടും അവളുമായി അടുക്കാന്‍ ശ്രമിച്ച എന്നെ ഇനിയും എന്നെ പ്രേമമെന്ന മയക്കുമരുന്നിനു അടിമയക്കല്ലേ എന്നാ അവളുടെ യാചനകളില്‍ എനിക്കെന്‍റെ പ്രണയം കണ്ണീരു നല്‍കി.
എങ്കിലും എന്നെങ്കിലും അവള്‍ എന്നിലേക്ക് വരുമെന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്ക് ദിവസങ്ങളുടെയും ദിവസങ്ങള്‍ക്ക് മാസങ്ങളുടെയും മാസങ്ങള്‍ക്ക് വര്‍ഷങ്ങളുടെയും ദൈര്‍ഘ്യമുള്ളതുപോലെ ആയിരുന്നു കഴിഞ്ഞു പോയ എന്‍റെ ദിനങ്ങള്‍. അവള്‍ എന്നെ ഒരിക്കലെങ്കിലും വിളിക്കുമെന്ന പ്രതീക്ഷ ഇന്നലെ ഞാന്‍ അവളെ വിളിക്കും വരെ എന്നില്‍ നിന്നും മാഞ്ഞിരുന്നില്ല. ഞാന്‍ തോറ്റു പോയി.. അവള്‍ എന്നെ തോല്പിച്ചുകളഞ്ഞു. പ്രണയമെന്തെന്നു അറിയാതിരുന്ന എന്നെ അവള്‍ ആദ്യം സ്നേഹിച്ചു തോല്‍പ്പിച്ചു. വിരഹത്തിന്‍റെ കയ്പ്പ് നീരും എന്നിലേകി, ഒടുവില്‍ ഒരു യാത്രാ മംഗളം പോലും നേരാന്‍ എന്നെ അനുവദിക്കാതെ അവള്‍ മറ്റൊരുത്തന്‍റെ ജീവിതത്തിലേക്ക് പോയപ്പോള്‍
എന്‍റെ ശബ്ദം നിലച്ചു. മനസ്സില്‍ ഇരുട്ടിന്‍റെ മൂട് പടലം മാത്രം ബാക്കിയായി...

എല്ലാം എന്‍റെ മാത്രം തെറ്റുകള്‍ ആണ്.

പ്രിയ സുഹൃത്തുക്കളേ..
അവള്‍ക്കു വേണ്ടിയാണു ഞാന്‍ ജീവിച്ചത്. അവള്‍ക്കായാണ് ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്.
ഇനി അര്‍ത്ഥമില്ലാതെ ലകഷ്യബോധമില്ലാതെ അലഞ്ഞു തിരിയാന്‍ എനിക്കാവില്ല..
അവളെ മറക്കാനും. ഇനിയും ഞാന്‍ ഇവിടെ നില്‍ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അവളുടെ ഓര്‍മ്മകള്‍ എന്നെ കാര്‍ന്നു തിന്നുകയാണ്.. ആ ഓര്‍മ്മകള്‍ക്ക് എന്നോടെന്തോ പറയാനുള്ളത് പോലെ. അതിനു കാതോര്‍ക്കാന്‍ എന്‍റെ മനസ്സെന്നെ പിടിച്ചുലയ്ക്കുന്നു.
എനിക്ക് നിങ്ങളോടെല്ലാം വിട പറഞ്ഞേ തീരൂ...
ഞാന്‍ അര്‍ത്ഥമില്ലാതെ ജീവച്ഛവമായി ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഈ യാത്ര.
അനിവാര്യമായ ഒരു യാത്ര..
മടക്ക യാത്രയെ പറ്റി ഞാന്‍ ചിന്തിക്കുന്നില്ല..
നിങ്ങളെയൊക്കെ വിട്ടു പിരിയുന്നതില്‍ എനിക്കതിയായ സങ്കടമുണ്ട് എന്നാല്‍ ഞാന്‍ പോകാതിരുന്നാല്‍ അത് നിങ്ങളെ കൂടുതല്‍ വേദധനിപ്പിക്കും...
നന്ദി എല്ലാവര്ക്കും നന്ദി...
ആരെയെങ്കിലും ഞാന്‍ വെധനിപ്പിചിട്ടുന്ടെങ്കില്‍ എന്നോട് ക്ഷമിക്കുക..

ഞാന്‍

നാട്ടിന്‍പുറത്തെ പാടവരമ്പത്ത് കൂടെ നടന്നകന്നു പോകുന്ന ഒരു പയ്യന്‍റെ രൂപം മനസ്സില്‍ തെളിഞ്ഞു വരുന്നു. സ്കൂള്‍ ബാഗും കുടയുമെന്തി ആ വഴിയിലൂടെ പാടത്തെ പുല്ലിനോടും കിളികളോടും കിന്നാരം പറഞ്ഞു നടന്നു പോകുന്ന ആ ഒമ്പത് വയസ്സുകാരന്‍ സന്തോഷവാനായിരുന്നു. അവനു ഭാവിയെക്കുറിച്ചുള്ള അവലാതികളോ വേവലാതികളോ ഇല്ലായിരുന്നു. അവനു കിളികളും മീനുകളും പശുവും തൊടിയിലെ ജീവജാലങ്ങളൊക്കെ കൂട്ടുകാര്‍ ആയിരുന്നു.
ഇളയച്ചനോടൊപ്പം മീന്‍ പിടിക്കാന്‍ പോയിരുന്ന സായാഹ്നങ്ങള്‍.

ആ കൊച്ചു ബാലന്‍ ഇന്ന് വളര്‍ന്നു വലുതായി ഒരു കുടുംബത്തിന്‍റെ താങ്ങും തണലുമായി ജീവിത പ്രാരാബ്ധങ്ങളുടെ നടുവില്‍ സങ്കര്‍ഷഭരിതമായ അവസ്ഥകള്‍ തരണം ചെയ്തു മുന്നേറുമ്പോള്‍ തന്‍റെ കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ഒരു സാഹചര്യം. തന്റെ ബാല്യവും കൗമാരവും താണ്ടി യവ്വനത്തിലേക്കുള്ള ആ വഴിയെ ഓര്‍ത്തപ്പോള്‍ ചിരിച്ചു പോവുന്ന അവസ്ഥ. മഹാ വികൃതി ആയിരുന്ന വാശിക്കാരന്‍ ആയിരുന്ന ഒരു വായാടി ചെറുക്കന്‍. ധൃതഗതിയില്‍ അവനില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു വാചാലനായവന്‍ പെട്ടെന്നൊരു ദിവസം അന്തര്മുഖനായി കുറെ പുസ്തകക്കെട്ടുകളിലും ചിത്ര രചനയിലും മാത്രമായി ഒതുങ്ങി കൂടിയ കൗമാരം.
വളരെ പെട്ടെന്നായിരുന്നു അവനില്‍ മാറ്റങ്ങള്‍ ഉണ്ടായത് പെട്ടെന്ന് അവന്‍റെ ലോകം തന്നെ മാറി മറിഞ്ഞു പോയത് വായടിയായ വഴക്കാളിയായ ഒരു ബാലന്‍ തന്റെ കൗമാരത്തില്‍ തികച്ചും ഭിന്നമായ സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിക്കുക എന്ന് പറഞ്ഞാല്‍ ചിന്തകള്‍ക്ക് അതീതമാണ്.

അവന്‍ കൗമാരം ചിലവഴിച്ചത് കുറെ പുസ്തകങ്ങളും ചിത്രങ്ങളുമായാണ്. അവരായിരുന്നു അവന്റെ കളിക്കൂട്ടുകാര്‍ അധികം ആരോടും സംസാരിക്കാതെ പരിഭവിക്കാതെ അവന്‍ തന്റെ കൗമാരത്തിന്‍റെ ചവിട്ടുപടികള്‍ നടന്നു കയറിയപ്പോള്‍ അവനെ മനസ്സിലാക്കിയാ ആരെയും അവന്‍ ആ വഴിയരുകിലും പാതവക്കിലും കണ്ടെതിയില്ലെന്ന നഗ്നസത്യം അവനെ സന്തോഷിപ്പിക്കുകയാണുണ്ടായത്.

അവന്‍ യവ്വനത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ തന്നെപ്പറ്റി മറ്റുള്ളവരുടെ ഇടയിലുള്ള എല്ലാ തെറ്റായ ധാരണകളെയും കാറ്റില്‍ പറത്തിക്കൊണ്ട് അവന്‍ വീണ്ടും മാറുകയായിരുന്നു. തന്റെ വാചാലതയും വാശിയും ഉഷാറും വിക്രിതിത്തരങ്ങലുമെല്ലാം വീണ്ടും അവനിലൂടെതന്നെ പുനര്ജ്ജനിക്കുകയുണ്ടായി.
പക്ഷെ ആ ആവേശത്തിനും ഉള്സഹത്തിനും ആയുസ്സുണ്ടായില്ല എന്നാ നഗ്നസത്യം വേദനയോടെ പറയുമ്പോള്‍. കഴിഞ്ഞു പോയ ആ ചെരുപ്പകാരന്റെ ജീവിതം മൂന്ന് ജന്മങ്ങള്‍ ആയാണ് ചിത്രീകരിക്കപെടുന്നത്.
കാലം മാത്രം സാക്ഷിയായ മൂന്നു വ്യത്യസ്തമായ ജീവിത രീതികള്‍ അതും ചുരുങ്ങിയ വെറും ഇരുപത്തിയഞ്ചു വര്‍ഷക്കാലം മാത്രം.

ഇന്നവനാകെ മാറിയിരിക്കുന്നു ജീവിതത്തെക്കുറിച്ച് യാതൊരു ഭയവുമില്ല ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ടകളില്ല.

കാലം മാറ്റി മരിച്ച എന്‍റെ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോ​ള്‍ എനിക്ക് ചിരി തോന്നിപോകുന്നു.
എങ്ങിനെ എനിക്കിങ്ങനെ മാറാന്‍ സാധിച്ചു.
എന്‍റെ ജീവിതം ജീവിത സഹാജര്യങ്ങള്‍ എല്ലാം എങ്ങിനെ മാറി മറിഞ്ഞു ആ ആര്‍ക്കറിയാം
ചുരുളഴിയാത്ത ആ രഹസ്യം ഞാന്‍ എന്തിനു അഴിച്ചെടുക്കണം?
കാലം അതിന്‍റെ കാല്പന്തുകളിയില്‍ എന്‍റെ ജീവിതത്തെയും എന്നെയും പന്ത് തട്ടി കളിക്കുമ്പോള്‍ അതിന്‍റെ താളത്തിനൊത്ത് സഞ്ചരിക്കാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു.
ഇനി എന്‍റെ ജീവിതത്തിലെ മറ്റു അവസ്ഥകളില്‍ ഞാന്‍ എങ്ങിനെ ആയിരിക്കുമെന്ന് ഒരു പിടിയുമില്ല.....!!!!